Saturday 28 December 2013

കവിത-വാക്ക്

-
വാക്ക്
---------
നിന്‍റെ മറവിയുടെ
മഷികൊണ്ടാവും
ഞാന്‍ എന്‍റെ
മരണത്തിന്റെ
മുദ്രപ്പത്രത്തില്‍
വിരലറ്റം

..പതിക്കുക

Sunday 8 December 2013

കവിത


പാടുന്നവരോട്



പുഴ തീരത്തിന്‍റെ മൌനങ്ങളിലേക്ക്
നെയ്തിടുന്ന ഈണങ്ങളെക്കുറിച്ച്
ഇനി എങ്ങനെ പാടാനാവും
എനിക്കും നിങ്ങള്‍ക്കും ...?



കൈതോല വക്കില്‍ത്തട്ടി
തിണര്‍ത്ത കവിള്‍ത്തടംകാട്ടി
ചിണുങ്ങുന്ന കാറ്റിനെപ്പറ്റി
ചേര്‍ത്തുപിടിക്കാന്‍ മറന്നചില്ലയോട്
കൊഴിയുന്ന ഇലയുടെ പരിഭവത്തെപ്പറ്റി
കരിമേഘം പെറ്റിടുന്ന
വെളുത്ത മഴക്കുഞ്ഞുങ്ങളെപ്പറ്റി
കാലത്തെ കാലില്‍ തളച്ച്
നിത്യ യൌവ്വനത്തിന്‍റെ
വരസിദ്ധിയില്‍
പുളച്ചു മദിക്കുന്ന
മണ്ണിന്‍റെ
ഹരിത സ്വപ്നങ്ങളെപ്പറ്റി
ഇനിയെങ്ങനെപാടും
ഞാനും നിങ്ങളും ?




തിരിത്തുമ്പിലെ തീക്കുരുന്നിന്‍ ചിരിയാല്‍
ഇരുള്‍പ്പുക മായിച്ച
പഴയൊരന്തിയെക്കുറിച്ച്
കല്ലടുപ്പിലെച്ചൂടിലെത്ര വെന്തിട്ടും
കല്ലായിപ്പോവാത്തൊരമ്മയെക്കുറിച്ച്
കരളിലമ്പേറ്റ്
പതറി വീഴുമ്പോഴും
കനിവുമറയാത്ത
മാനിന്‍റെ മിഴികളെക്കുറിച്ച്.......................
ഇനിയെന്തു പാടും
ഞാനും നിങ്ങളും?



ഇനി നമുക്ക് പാടാന്‍ കഴിയുക
ചിതലരിക്കാന്‍ മടിക്കുന്ന
സിംഹാസനങ്ങളെക്കുറിച്ചാവും
വേട്ടകളുടെ ചരിത്രങ്ങള്‍
രേഖപ്പെടുത്തിയ
ലിപികളുടെ മുരള്‍ച്ച യെ ക്കുറിച്ചാവും


അല്ലെങ്കില്‍ ..............


നമ്മിലേക്ക്‌ മരിച്ചു വീഴുന്ന
നമ്മെക്കുറിച്ച് മാത്രമാവും

മരണം മൌനത്തിലേക്കെന്നപോലെ
മൌനം ശ്മശാനത്തിലെക്കെന്നപോലെ
നമ്മിലേക്ക്‌ മരിക്കുന്ന
നമ്മെക്കുറിച്ച്......!


=============================
[ പുഴ മഴയിലേക്കെന്നപോലെ
ഒരുനാള്‍ ഉയിര്‍ത്തെണീക്കുംവരെ]

Friday 6 December 2013

കവിത --------------പാടുന്നവരോട്

പാടുന്നവരോട്
------------------------



പുഴ തീരത്തിന്‍റെ മൌനങ്ങളിലേക്ക്
നെയ്തിടുന്ന ഈണങ്ങളെക്കുറിച്ച്
ഇനി എങ്ങനെ പാടാനാവും
എനിക്കും നിങ്ങള്‍ക്കും ...?



കൈതോല വക്കില്‍ത്തട്ടി
തിണര്‍ത്ത കവിള്‍ത്തടംകാട്ടി
ചിണുങ്ങുന്ന കാറ്റിനെപ്പറ്റി
ചേര്‍ത്തുപിടിക്കാന്‍ മറന്നചില്ലയോട്
കൊഴിയുന്ന ഇലയുടെ പരിഭവത്തെപ്പറ്റി
കരിമേഘം പെറ്റിടുന്ന
വെളുത്ത മഴക്കുഞ്ഞുങ്ങളെപ്പറ്റി
കാലത്തെ കാലില്‍ തളച്ച്
നിത്യ യൌവ്വനത്തിന്‍റെ
വരസിദ്ധിയില്‍
പുളച്ചു മദിക്കുന്ന
മണ്ണിന്‍റെ
ഹരിത സ്വപ്നങ്ങളെപ്പറ്റി
ഇനിയെങ്ങനെപാടും
ഞാനും നിങ്ങളും ?




തിരിത്തുമ്പിലെ തീക്കുരുന്നിന്‍ ചിരിയാല്‍
ഇരുള്‍പ്പുക മായിച്ച
പഴയൊരന്തിയെക്കുറിച്ച്
കല്ലടുപ്പിലെച്ചൂടിലെത്ര വെന്തിട്ടും
കല്ലായിപ്പോവാത്തൊരമ്മയെക്കുറിച്ച്
കരളിലമ്പേറ്റ്
പതറി വീഴുമ്പോഴും
കനിവുമറയാത്ത
മാനിന്‍റെ മിഴികളെക്കുറിച്ച്.......................
ഇനിയെന്തു പാടും
ഞാനും നിങ്ങളും?



ഇനി നമുക്ക് പാടാന്‍ കഴിയുക
ചിതലരിക്കാന്‍ മടിക്കുന്ന
സിംഹാസനങ്ങളെക്കുറിച്ചാവും
വേട്ടകളുടെ ചരിത്രങ്ങള്‍
രേഖപ്പെടുത്തിയ
ലിപികളുടെ മുരള്‍ച്ച യെ ക്കുറിച്ചാവും


അല്ലെങ്കില്‍ ..............


നമ്മിലേക്ക്‌ മരിച്ചു വീഴുന്ന
നമ്മെക്കുറിച്ച് മാത്രമാവും

മരണം മൌനത്തിലേക്കെന്നപോലെ
മൌനം ശ്മശാനത്തിലെക്കെന്നപോലെ
നമ്മിലേക്ക്‌ മരിക്കുന്ന
നമ്മെക്കുറിച്ച്......!

               [പുഴ മഴയിലേക്കെന്നപോലെ
                  ഉണര്‍ന്നെണീയ്ക്കും വരെ...!] 


=============================